ലൈംഗികാധിക്ഷേപത്തെപറ്റി വനിതാകമ്മീഷന് നൽകിയ പരാതി പിൻവലിക്കാതിരുന്നതിനാലാണ് ഹരിത നേതാക്കൾക്കെതിരെ ലീഗ് നടപടി സ്വീകരിച്ചതെന്നാണ് പിരിച്ചുവിടല്‍ നടപടിയെക്കുറിച്ച് ഡോ. എം കെ മുനീര്‍ പറഞ്ഞത്. അതായത് നേതൃത്വത്തിന് നല്‍കിയ പരാതികള്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ മിണ്ടാതിരുന്നോളണം എന്ന്
മാധ്യമത്തില്‍ 'ഞങ്ങള്‍ പൊരുതും ഹരിത പകര്‍ന്ന കരുത്തോടെയെന്ന' ലേഖനത്തിലാണ് മുഫീദ നിലാപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളെ തൊഴിലാളികളും, പുരുഷ്യന്മാരെ മുതാലളികളുമാക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട്. പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇല്ലാതാകണം.